Thursday 3 April 2014

ട്രൈസ്‌’ : ഭയത്തെ ക്യാമറക്കുള്ളിലാക്കിയ ഹൃസ്വചിത്രം

              ടി.പി ചന്ദ്രശേഖര്‍ വധക്കേസ്‌ കേരള മന:സാക്ഷിയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ പക്ഷെ ടി.പി കൊലപാതകം സംവദിച്ചത് മറ്റൊരു തലതിലായിരുന്നു. വെത്യസ്തമായ രണ്ടു ഐടിയോളജി എന്നതില്‍ നിന്നും ഒരേ ആശയത്തിന്റെ വെത്യസ്ഥ വീക്ഷണത്തോടുള്ള അസഹിഷ്ണുതയാണ് ടി. പിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കേരള ജനത ഏറെകാലം ഇതിന്റെ വേദന നെഞ്ചില്‍ പേറി നടന്നു. ഇതിന്റെ അനുരണങ്ങള്‍ക്ക് കാതോര്‍ത്തു ഓരോ ദിവസവും കേരളം ഉണര്‍ന്നു. ഇരുട്ടിന്റെ മറവിലും വെളിച്ചത്തിന്റെ നിറവിലും ഒരു കൊല കത്തി തനിക്കെതിരെ ആരോ മൂര്ര്‍ച്ച കൂട്ടുന്നന്നുന്ടെന്നു ഓരോ മലയാളിയും പേടിയോടെ ഓര്‍ത്തെടുത്തു.

ടി.പി യുടെ കൊലപാതകം നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് ചെറുതല്ലാത്ത കോളിളക്കമാണ് സൃഷ്ട്ടിച്ചത്. കമ്മ്യുണിസതോട് ഒട്ടി നിന്ന സാംസ്കാരിക നായകര്‍ പോലും മൌനം വെടിഞ്ഞത് നാം കണ്ടു. യുവ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ മുഫീദ്‌ മുതനൂര്‍ തന്റെ ‘ട്രൈസ്‌’ എന്നാ ഷോര്‍ട്ട് ഫിലിം വികസിപ്പിച്ചെടുത്തത് ടി.പി വധം യുവാക്കളെ എത്രമാത്രം അസ്വസ്ഥമാക്കുന്നു എന്നാ പൊയന്റില്‍ നിന്നാണ്.
 
ഓരോ കൊലപാതക ശ്രമത്തിനു പിന്നിലും തികഞ്ഞ അസൂത്രിദമുണ്ട്. കൊല ചെയ്യാന്‍ ഒരാളെ ടാര്‍ഗെറ്റ് ചെയ്യുന്നതോടെ നേരത്തെ വാര്‍ത്തെടുത്ത ഈ പദ്ധതി നടപ്പാക്കുകയാണ് എതിരാളികള്‍ ചെയ്യുന്നത്. കൊലപാതകത്തെ ഓര്‍മപ്പെടുത്തുന്ന ഓരോ സംസാരവും അസ്വസ്തമാക്കുന്നത് കൊല എന്നാ പ്രക്രിയ സ്വയം തന്നെ ഭീതിയില്‍ നിന്നും രൂപമെടുത്ത ഒന്നായതിനാലാണ്. ആ പദം സ്വയം തന്നെ നമ്മുടെ സാമൂഹിക ബോധമണ്ഡലത്തില്‍ ഉല്പാതിപ്പിക്കുന്ന നിര്മിതി അപകടകരവും ഒരു സമൂഹത്തെ മാനസികമായും സാമ്സാകികമായും ഒരുപാട് കാലത്തേക്ക് അസ്വസ്തമാക്കാന്‍ പോന്നതുമാണ്. സമൂഹത്തില്‍ അടിക്കടി ഉണ്ടാകുന്ന കൊലപാതക വാര്‍ത്തകള്‍ എങ്ങനെയാണ് സാമൂഹിക ജീവിത വ്യവഹാരങ്ങളെ ഭയം എന്നാ ഒറ്റ പോയന്റില്‍ തളര്തിയിടുന്നത് എന്ന ഒരു തന്തുവാന് മുഫീദ്‌ വികസിപ്പിച്ചെടുക്കുന്നത്.
കൊലപാതകം എന്നാ സംജ്യ സ്വയം ഉള്പാടിപ്പുക്കുന്ന ഭയം എന്നാ വികാരത്തെ ഒരുപക്ഷെ മഹോഹരമായി ആവിഷകരിച്ചത് കവി അയ്യപ്പപണിക്കര്‍ ആയിരിക്കാം.  കൊലപാതകത്തിലെ ഓരോ വാക്കും വ്യത്യസ്തവും സ്വയം തന്നെ നിലനില്‍ക്കാന്‍ കേള്പ്പുള്ളതുമാണ്, എന്നാലോ അത് ഉള്പ്പാതിക്കുന്നത് പുറമേക്ക് നിര്ദോഷികം എന്ന് തോന്നിക്കുന്നതും വസ്തുതാപരമായി ഒരുപാട് ആന്തരീകാര്തമുല്ലതുമാനെന്നു ‘കൊലപാതകം’ എന്നാ കവിതയില്‍ അയ്യപ്പപ്പണിക്കര്‍ നിരീക്ഷിക്കുന്നുണ്ട്. 
 
രാഷ്ട്രീയ കൊലപാതകങ്ങളെ പോലിപ്പിച്ചും പര്‍വതീകരിച്ചും ആഘോഷിക്കുന്ന മീഡിയ അതുല്പ്പാതിപ്പിക്കുന്ന അശ്ലീലവും സമൂഹത്തിന്റെ മനോഘടനയില്‍ തന്നെ ജനിതക മാറ്റം വരുതുന്നതുമായ ഉപോല്‍പ്പന്നങ്ങളെ തീരെ പരിഗണിക്കാരില്ല എന്നതാണ്. കൊലപാതക വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയില്‍ എത്തിക്കുന്നത് താന്‍ കൂടി ഉള്‍പ്പെട്ട ‘യുവാക്കള്‍’ എന്നാ വിഭാഗത്തെയാണ് എന്നാ സന്ദേശമാണ് സംവിധായകന്‍ മുന്നോട്ടു വെക്കുന്നത്. കഥയിലെ മുഴുവന്‍ കഥാപാത്രങ്ങളും യുവാകളാനെന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.
ഒരു വായന ശാലയുടെ പശ്ചാതലത്തിലാണ് ‘ട്രൈസ്‌’ വികസിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാമൂക ബോധത്തില്‍ പരിക്കേല്‍പ്പിച്ച ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന്റെ ദീര്‍ഘവും സ്ഥായിമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കില്‍ നിന്നുമാന് കഥ തുടങ്ങുന്നത്. വായിക്കുന്ന ജനത ഒരു സമൂഹത്തിന്റെ കരുത്താണ്. എന്നാല്‍ ഇന്നത്തെ പ്രതിദിന വായനകള്‍ സാമൂഹിക മനസാക്ഷിക്കു ആപത്താണെന്ന് അപകടകരമാണെന്ന് ചാള്‍സ് ബടിലൈര്‍ അപിപ്രയപ്പെട്ടിട്ടുണ്ട്. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ ‘ഏതൊരു പത്രവും, അതിന്റെ ആദ്യത്തെ വരി മുതല്‍ അവസാനത്തെ വരി വരെ ഭീതിയുടെ ഒരു വലയമാണ് ഉള്പാതിപ്പിക്കുന്നത്. വേരുപ്പിനാല്‍ മനം മടുപ്പിക്കാതെ നിഷ്കനകനായ ഒരാളുടെ കൈകള്‍ ഈ പത്രങ്ങളെ സ്പഷിക്കുകയെന്നത്തെ എനിക്കിത് വരെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല’. സൂക്ഷ്മമായ വായനയില്‍ ഇതില്‍ ചില ശരികലുണ്ട്. തികച്ചും അശ്ലീലവും സാമൂഹിക ബോധമണ്ഡലത്തെ വൃണപ്പെടുതുന്നതുമായ ഏതൊരു സംഭവവും വ്യത്യസ്ത മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി പഠനവിധേയമാക്കിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. 
താന്‍ വായിച്ചറിഞ്ഞ ഈ വീക്ഷനങ്ങളാണ് ഓരോ സംസാരങ്ങളും തുടര്ത്തുന്നതും അവസാനിപ്പിക്കുന്നതും. വ്യത്യസ്ത പത്രങ്ങള്‍ ടി.പി കൊലപാതകത്തെ കൈകാര്യം ചെയ്ത രീതി പകര്‍ത്തിയ ശേഷം, ഈ സെന്സേഷണല്‍ ചെയ്യപ്പെട്ട വാര്‍ത്തകള്‍ വായിച്ചു, ഇതിനകം തന്നെ ഭയം എന്നാ വികാരം ഇന്റെണലൈസ്ദ് ചെയ്യപ്പെട്ട. അസ്വസ്ഥമായ കുറെ ചെറുപ്പക്കാര്‍ ടി.പി കൊലപാതകത്തെ വ്യത്യസ്തമായ ആങ്കിളില്‍ വീക്ഷിക്കുന്നിടത് നിന്നാണ് കഥ തുടങ്ങുന്നത്. ക്രിയാത്മക സംവാദങ്ങള്‍ക്ക് വേദിയാവേണ്ട വായനശാല ടി.പി കൊലപാതകാതെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഒറ്റപ്പെട്ടു നിന്നിരുന്ന ഒരാള്‍ തെല്ലൊരു ശബ്ദത്തോട് ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു പോകുന്നതിലൂടെ ആരഭിക്കുന്ന കഥപറയല്‍, ഒരു പാട് പ്രതീകങ്ങളെ ദൃശ്യവത്കരിച്ചാണ് ആവിഷ്കരിക്കപ്പെടുന്നത്. പശ്ചാത്തല സംഗീതവും അടിക്കടി പ്രദര്‍ശിപ്പിക്കപ്പെടുന്ന രാഷ്ട്രീയ ചിഹ്നങ്ങളും കാഴ്ച്ചക്കാരനില്‍ ഒരു വല്ലാത്ത ആശങ്ക ഉള്പാതിപ്പിക്കാന്‍ പോന്നതാണ്. ചീറിപ്പായുന്ന ബൈക്ക്‌, കത്തി, ഇടമുറിഞ്ഞു കേള്‍ക്കുന്ന മൊബൈല്‍ സംസാരങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങി, നിഗൂഡമായ ഒരുപാട് ബിംബങ്ങളെ കാണിച്ച ശേഷം ഈ സ്ഥായിയായ പേടി കൂടുതല്‍ ഊട്ടപ്പെടുന്നു. അവസാനം തന്റെ ഈ സകല സന്നാഹങ്ങളും കാഴ്ചക്കാരന്‍ കരുതുന്ന പോലെ ഒരുത്തന്റെ നെഞ്ചുപിളര്‍ക്കാനല്ല എന്ന് മുഖ്യകഥാപാത്രം തെളിയിക്കുന്നതോടെ ഒന്‍പതു മിനിട്ടോളം ദൈര്ഘ്യം വരുന്ന ഈ ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നു.
 
രാഷ്ട്രീയ കൊതപാതകങ്ങള്‍ മറ്റേതൊരു മുഖ്യ കുറ്റകൃത്യം പോലെയും ശിക്ഷിക്കപ്പെടെണ്ടതാണ്. ഒരു പക്ഷെ കൊലപാതകി ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരിക്കാം. എന്നാല്‍ ഓരോ കൊലപാതകങ്ങളും സമൂഹത്തില്‍  ഏല്‍പ്പിക്കുന്ന മുറിവ് സുഖപ്പെടുത്തുക പ്രയാസമാണെന്ന് ഈ ഫിലിം പറഞ്ഞു തരുന്നു. അതായത് കൊലപ്പതകത്തിന്റെ  ബോഡി ലാങ്ങേജ് നിഗൂടതയിലാണ്. ഈ നിഗൂടത ‘ചക്ക മുറിക്കുക’ എന്നാ കേവല ബോധത്തെ പോലും സംശയതിലാക്കുന്നു. കത്തിയുടെ പ്രാഥമിക ധര്‍മം വിസ്മരിക്കുകയും തലസ്ഥാനത് പത്രങ്ങളും മറ്റു വിവിധങ്ങളായ ബിന്ബങ്ങളും പകര്‍ന്നു നല്‍കിയ ഭയത്തിന്റേതായ ഒരു പ്രത്യേക ആശയം മാത്രം ഉള്പാതിപ്പിക്കുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നമ്മുടെ ബോധമണ്ഡലത്തെ എത്രമാത്രം ജുഗുത്സഹമാക്കിയിട്ടുണ്ടെന്നു ‘ട്രൈസ്‌’ പറഞ്ഞു തരുന്നു. ഈ ചിത്രത്തിലെ മുഴുവന്‍ കഥാപാത്രങ്ങളും യുവാക്കളാണ്. സമൂഹത്തില്‍ അല്പമെങ്കിലും ധൈര്യപ്പെടുന്നവര്‍ എന്ന് പൊതുവേ കരുതപ്പെടുന്ന യുവാക്കള്‍ പോലും സ്ഥിരമായ  ഭയത്തിന്റെ പുകമറക്കുള്ളിലാണ്. അപ്പോള്‍ സമൂഹത്തിന്റെ മറ്റു ദുര്ബല വിഭാഗങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതെയുള്ളൂ. 
 
കെ.പി.ബി പ്രോടക്ഷന്റെ ബാനറില്‍ നിര്‍മിച്ച മൂന്നാമത്തെ സംരംഭമാണിത്. എം.എ. റഹ്മാന്‍ പുന്നോടി മുഖ്യ കഥാപാത്രത്തെ ആവിഷ്കരിക്കുന്നു. കെ. പി. സദരുധീന്‍, മുഹ്സിന്‍, മുനവ്വര്‍ ആലിങ്ങച്ചാല്‍, സുരേഷ് എന്നി വരാണ് മറ്റു കഥാപാത്രങ്ങള്‍. 
 
 
          (ചന്ദ്രികആഴ്ചവട്ടത്തില്‍പ്രസ്ദീകരിച്ചത്.)
                      By- മുസ്വദ്ദിഖ് കൊട്ടപറമ്പന്‍.) 

Wednesday 2 April 2014

നിരൂപണം: "നന്മയുടെ പൂക്കള്‍"- അനിമേഷന്‍ ഫിലിം.



സന്താനങ്ങള്‍ ഭാവിയുടെതല്ല, ഇന്നിന്‍റെ തന്നെ വാഗ്ദാനങ്ങളാണ്.
 അതിനാല്‍ തന്നെ സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള ഓരോ കരുതിവെപ്പും നാളേക്ക് വേണ്ടിയല്ല ഇന്നിനു വേണ്ടിതന്നെയുള്ള കരുതിവെപ്പുകളാണ്. ഈ കരുതിവെപ്പിനെ കുറിച്ച കൃത്യമായ കണക്കുകൂട്ടലുകള്‍ ഇരുട്ടിന്‍റെ ശക്തികള്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്. 


ദിനമെന്നോണം കുട്ടികളെ ലക്‌ഷ്യം വെച്ച് വന്നുകൊണ്ടിരിക്കുന്ന സിനിമകളും മറ്റു സി.ഡി/കാസറ്റുകളും ലക്‌ഷ്യം വെക്കുന്നത് നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെയാണ്. കാര്‍ട്ടൂണ്‍ അനിമേഷന്‍ ഇഷ്ട്ടപെടുന്നവരാനല്ലോ കുഞ്ഞുങ്ങള്‍. ഏതൊരു കൊച്ചു കുഞ്ഞിന്റെയും മനസ്സില്‍ അന്നന്ന് കാര്‍ട്ടൂണ്‍ ചാനലില്‍ കാണുന്ന കഥാപാത്രമാകും ഒരു ഹരമായി തങ്ങി നില്‍ക്കുക. വളരെ ചെറുപ്പത്തില്‍ തന്നെ ടി.വി. ചാനലുകള്‍ മാറ്റുന്നതു പഠിക്കുന്ന കുട്ടികള്‍, ഏറ്റവും അതികം ചിലവിടുന്നത്‌ കാര്‍ട്ടൂണ്‍ ചാനലുകളില്‍ ആണെന്ന് കാണാം. അമാനുഷിക കഥാപാത്രങ്ങളും ഏറ്റവും പുതിയ സിനിമകളേ മാതൃകയാക്കി അവയുടെ പുന: സംപ്രേക്ഷനവുമാണ് ഇന്ന് ഏറെക്കുറെ ഏറ്റവും മാര്‍ക്കറ്റു ബിസിനസ്. കുട്ടികളെ ലക്ഷമാക്കി ലോകാടിസ്ഥാനത്തില്‍ തന്നെ ഇറങ്ങുന്ന ഭ്രമകാഴ്ചകളുടെ പകര്‍പ്പുകള്‍ തന്നെയാണ് മലയാളത്തിലും ഇറങ്ങുന്നത്. കാര്‍ട്ടൂണ്‍ സോഫ്റ്റ്‌വെയറുകളുടെ സാധ്യതതകള്‍ മനസ്സിലാക്കി അമാനുഷികമായതും അശ്ലീലമായതുമായ കാര്‍ട്ടൂണ്‍ സിനിമകള്‍ മലയാളത്തിലും ഈയിടെ പ്രചുരപ്രചാരം നേടി വരുന്നുണ്ട്. ഇത്തരം മാസ്സ് മീഡിയ മാലിന്യങ്ങല്‍ക്കെതിരെ നന്മയുടെ ബദലുകളെ കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുന്നെയുള്ളൂ.
     ഈ സന്ദര്‍ഭത്തിലാണ് റസാഖ് വഴിയോരം സംവിധാനം ചെയ്ത് സലാം കൊടിയത്തൂര്‍ നിര്‍മാണം നിര്‍വഹിച്ച ‘നന്മയുടെ പൂക്കള്‍’ ശ്രദ്ധേയമാവുന്നത്. മേല്‍ വിവരിച്ച തരം അശ്ലീല, അതിമാനുഷ പ്രവണതകല്‍ക്കെതിരിലുള നന്മയുടെ ഒരു കനത്ത പ്രതിരോധമാണ് 'നന്മയുടെ പൂക്കള്‍'
ഇസ്ലാമിലെ അനുഷ്ടാനങ്ങലുയം ചര്യകളും വളരെ ലളിതമായി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത ‘നന്മയുടെ പൂക്കള്‍’ ഇസ്ലാമിക സമൂഹത്തിനു നല്‍കിയ മഹത്തായ ഒരു വലിയ സംഭാവനയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ കുഞ്ഞുങ്ങളില്‍ മൂല്യ ബോധം വളര്‍ത്താന്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരനാമ്നു ഈ കാര്‍ട്ടൂണ്‍ സിനിമ. ദൈനം ദിന ജീവിതത്തില്‍ നാം പുലര്‍ത്തേണ്ട നിഷ്ടകളെ കുറിച്ച് ബോതവാന്മാരക്കുന്നു എന്നതും വലിയ ഒരു നേട്ടം തന്നെ. നാം വിസ്മരിക്കുന്ന പ്രാര്‍ഥനകള്‍ ,നല്ല ശീലങ്ങള്‍ ,സ്വഭാവഗുണങ്ങള്‍ എന്നിവയെല്ലാം ഒരു കഥാ കഥനം പോലെ കുട്ടികളുടെ മനസ്സുകളിലേക്ക് സന്നിവേഷിപ്പിക്കുന്നു എന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്.
പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ 'നന്മയുടെ പൂക്കള്‍' പ്രകാശനം ചെയ്യുന്നു.                   
പല തരത്തിലുള്ള കാഴ്ചകലാല്‍ മലീമാസപെട്ടു പോകുന്ന കുഞ്ഞു ഹൃദയങ്ങളെ തിരിച്ചു പിടിക്കാനുള്ള ഒരു ഉദ്യമം കൂടിയാണിത്. വീടുകളില്‍ നിന്നും പണ്ട് കാലങ്ങളില്‍ വാമൊഴിയായി ലഭിച്ചിരുന്ന അനുഷ്ടാന മര്യാദകള്‍ ഇന്ന് സാഹചര്യങ്ങളുടെ സ്വോധീനതാല്‍ നഷ്ടപ്പെട്ട് പോകുന്നു എന്നാ സന്ദേഹവും ഇത്തരമൊരു സംരംഭതിനു പ്രചോധനമായതായി റസാക്ക്‌ വഴിയോരം പറയുന്നു. കേവലമൊരു കഥ പറച്ചിലല്ല, മറിച്ചു ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവതി ഉപയോഗപ്പെടുത്തി ഏറ്റവും നല്ല ‘ഒരു ഇസ്ലാമിക എന്റര്‍റ്റൈന്‍മെന്‍റ്’ ആണ് ‘നന്മയുടെ പൂക്കള്‍’. കഥപറച്ചിലിനും ഗാന ചിത്രീകരനത്തിനും കൊടുത്ത അതെ ശ്രദ്ധ വിശ്വല്സിനും നല്‍കിയിരിക്കുന്നത് കാണാം. 
ഉദാഹരണമായി, റോഡ്‌ മുറിച്ചു കടക്കുന്നതിന്റെ മര്യാദ പാടിയോ പറഞ്ഞോ പഠിപ്പിക്കുന്നതിന് പകരം ഇതിലെ പ്രായം ചെന്ന വല്യുപ്പ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വാഹനം നിര്‍ത്തി സൌകര്യമൊരുക്കി കൊടുക്കുന്നതു കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകും. അല്ലാഹുവിനെ സൃഷ്ട്ടി വൈഭവത്തെ കുറിച്ചും മനുഷ്യന്‍ ഭൂമിയില്‍ ചെയ്യേണ്ട നന്മകളെ കുറിച്ചും അതിനു അല്ലാഹു നല്‍കുന്ന പ്രതിഫലത്തെകുറിച്ചും ഹൃധ്യമായ ശൈലിയില്‍ കഥാ കഥനം പോലെ ‘നന്മയുടെ പൂക്കള്‍’ പറഞ്ഞു തരുന്നു. ഇതിലെ ഓരോ ഗാനവും മനോഹരമാണ്. കുടുംബം എന്നാ അനിവരതയിലെക്കുന്ന ചൂണ്ടു പലക കൂടിയാണിത്. ഒരു കുടുംബത്തില്‍ നിര്‍ബന്ധമായും പുലര്‍ന്നു പോരേണ്ടുന്ന ഇസ്ലാമിക മുന്ഗണനകളും ആചാരങ്ങളും അതീവ ശ്രദ്ധപുലര്‍ത്തി ‘നന്മകളുടെ പൂക്കള്‍’ പറഞ്ഞു തരുന്നു. കൃത്യമായ ഒരു താളം ആദ്യാവസാനം വരെ ഈ കാര്‍ട്ടൂണ്‍ സിനിമ നില നിര്‍ത്തുന്നു. ഉമ്മയും, ഉപ്പയും, മക്കളും പ്രായം ചെന്നവരും ഉള്‍പ്പെടെയുള്ള കുടുംബം എന്ന യൂനിറ്റില്‍ പുലര്‍ന്നു പോരേണ്ടുന്ന ഇസ്ലാമിക നിഷ്ടകള്‍ മനോഹരമായി ഈ കാര്‍ട്ടൂണ്‍ സിനിമ വരച്ചു തരുന്നു. പരസ്പര പെരുമാറ്റത്തിന്റെ ഇസ്ലാമിക മര്യാദകളെ ആവിഷ്കരിക്കുവാന്‍ ഈ ടീമിനായി.
സാമ്പത്തികമായും സംവേദനപരമായും കലാപരമായും ഇന്ന് മലയാളീ ഇസ്ലാമിക സമൂഹം അത്ര ദരിദ്രരോന്നുമല്ല. ദിനെനെയെന്നവണ്ണം വന്നു കൊണ്ടേയിരിക്കുന്ന വീഡിയോ ആല്‍ബങ്ങളും, ഗാന സിഡികളും മലയാളികളുടെ, വിശിഷ്യ ഗള്‍ഫ്‌ മലയാളികളുടെ കലാപരമായ മികവ മനസ്സിലാക്കി തരുന്നു. യുടൂബിലും മറ്റും ഇത്തരം സൃശ്ട്ടികള്‍ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കേവലമൊരു കല എന്നതിനപ്പുറം ഇവയുടെ ഉപയോഗത്തെ കുറിച്ച് ഇനിയും ചര്‍ച്ചകള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. ഇസ്ലാമികമായ മൂല്യങ്ങള്‍ അപ്പടി പകര്‍ത്തി സിനിമ നിര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന വിജയ സാധ്യതയെ കുറിച്ച ആശങ്കകള്‍ പലരും ഭയക്കുന്നു. അതിനാല്‍ തന്നെ ഒരു പരീക്ഷണത്തിന്‌ പലര്‍ക്കും പേടിയാണ്. 
ഇവിടെയാണ്‌ റസാക്ക് വഴിയോരവും അദ്ധേഹത്തിന്റെ ക്യാരറ്റ് ക്രിയെഷനും ശ്രദ്ധേയമാവുന്നത്‌. കുട്ടികളുടെ ദാര്‍മിക ബോതത്തെ പരിപോഷിപ്പിക്കാന്‍ പുതിയ കാല സാങ്കേതിക സംവിധാനഗല്‍ ഉപയോകപെടുത്തി ഇത്തരമൊരു സംരഭത്തിനു തുനിഞ്ഞിരങ്ങിയത് എന്ന് റസാക്ക്‌ വഴിയോരം പറയുന്നു. കുട്ടികളുടെ ഓരം ചേര്‍ന്ന് കഥ പറയുമ്പോള്‍ തന്നെ അതില്‍ അനിവാര്യ മായും വന്നു ചേരേണ്ട മൂല്യബോധത്തെ കുറിച്ച് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്ല വശമുണ്ടെന്ന് ഈ ചിത്രം നമ്മോട് പറയുന്നു.
പുതിയ തലമുറയിലെ കുട്ടികള്‍ ഒരര്‍ത്ഥത്തില്‍ കംബ്യടര്‍ ലോകത്തിന്റെ തടവറയിലാണ്. കുട്ടികളെ ലക്‌ഷ്യം വെച്ച് അനുതിനം ഇറങ്ങുന്ന അനിമേഷന്‍ ചിത്രങ്ങള്‍ അത് അടിവരയിടുന്നു. ഒരു സുപ്രഭാതത്തില്‍ അവരെ അതില്‍ നിന്നും മോചിപ്പിചെടുക്കനാകും എന്ന് കരുതുന്നത് മൌട്യമാകും. എന്നാല്‍ അവരുപയൂഗിക്കുന്ന മീഡിയകളിലൂടെ തന്നെ നന്മ പ്രസരണം ചെയ്യാന്‍ സാധിക്കുമ്പോള്‍ അത് വലിയ ഫലം ചെയ്യും. ഗള്‍ഫു മേഘലകളില്‍ ജീവിക്കുന്ന മലയാളീ കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രശ്ന പരിഹാരം കൂടിയാണിത്.
റസാക്ക് വഴിയോരം
കാര്‍ടൂണ്‍ അനിമേഷന്‍ രംഗത്ത് നിരവധി സംഭാവനകള്‍ ഇതിനകം തന്നെ നല്‍കിയ റസാക്ക്‌ വഴിയോരം ആണ് ‘നന്മയുടെ പൂക്കള്‍’ രചനയും സംവിധാനവും നിര്‍വഹിച്ചത്. യാസിര്‍ അറഫാത്ത്‌ (പാലക്കാട്‌) ആണ് 3D അനിമേഷന്‍ ഡയരക്ട്ടെര്‍. സലാം കൊടിയത്തൂര്‍ ആണ് ഇതിന്റെ നിര്‍മാണം. അമീന്‍ വേങ്ങര, ബാസിത് കൊടിയത്തൂര്‍, അസ്ഹര്‍ വെട്ടുപാറ, ശിഹാബ്‌ അണ്ടോണ, സലിം ആല്‍ഫ, ടി.പി. അബ്ദുല്ല, നിയാസ്‌ ചോല , രജീബ്‌ അരീക്കോട്‌, സഹല ചെറുവാടി, സിദ്റത്തുല്‍ മുന്റ്ഹഹ, ബന്ന ചെന്നമാങ്ങല്ലൂര്‍, അനില്‍ പരമേശ്വരന്‍, ടി.പി. ശുക്കൂര്‍ ചെറുവാടി, ഫസല്‍ കൊടുവള്ളി, ശാഹിറ ശുക്കൂര്‍, പി.എ. ജനീസ്‌ ത്‌ാങ്ങിയവരാന് ഇതിന്റെ അണിയറ ശിപ്പികള്‍.


                            By- എം.എ.റഹ്മാന്‍.പുന്നോടി
ചന്ദ്രിക ആഴ്ചപതിപ്പ്.

ഡി.സി.രവി സാറുടെ യുടെ ലറ്റര്‍.(ഡി.സി.ബുക്സ്)

തേജസ്‌ ദ്വൈവാരിക

മലര്‍വാടി മാസിക



                                                                


                                                        By- പുന്നോടി എം.എ.റഹ്മാന്‍.

തെലങ്കാന രക്തസാക്ഷികളെ, നിങ്ങളുടെ സംസ്ഥാനമിതാ പിറന്നിരിക്കുന്നു..

 (Thelicham മാസികയില്‍ പ്രസ്ദീകരിച്ചത്.)


രണ്ടുവര്‍ഷം മുമ്പാണ്.

കാലിക്കറ്റ് യൂണിവേര്സിറ്റിയില്‍ നിന്നും ബി.എ. (ഇഗ്ലിഷ്) പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സമയം. ഒരു ഫോണ്‍ വിളി.

ഹൈദരാബാദില്‍ ഇഫ്ലു കാമ്പസില്‍ ഗവേഷണം നടത്തുന്ന ജ്യേഷ്ടന്‍ മുസ്വദ്ദിഖ്‌ ആണ്, ഫോണിന്‍റെ  മറുതലക്കല്‍.

‘ഹൈദറാബാദില്‍ സകല യൂണിവേര്സിറ്റിളിലും അഡ്മിഷന്‍ തുടങ്ങിയിട്ടുണ്ട്, വരുന്നോ?’

ഉണ്ടെന്നോ, ഇല്ലന്നോ പറഞ്ഞില്ല.

ഹൈദറാബാദ് സെന്‍ട്രല്‍ യൂനിവേര്‍സിറ്റി, ഇ.എഫ്.എല്‍. യൂനിവേര്‍സിറ്റി, മൌലാന ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേര്‍സിറ്റി തുടങ്ങിയവ അഡ്മിഷന്‍ തിയതി പ്രക്യാപിച്ചു കഴിഞ്ഞു.

അപ്പറഞ്ഞതെല്ലാം കേന്ദ്ര സര്‍വകലാശാലകള്‍ ആണെന്ന് എനിക്കറിയാം. അത് കൊണ്ടു തന്നെ അത് കേട്ടപ്പോയും എനിക്ക് പ്രതേകിച്ചു ഒന്നും പറയാന്‍ തോന്നിയില്ല.

‘പിന്നെ ഉസ്മാനിയ യൂനിവേര്‍സിറ്റിയും അഡ്മിഷന്‍ വിളിച്ചിട്ടുണ്ട്’,

‘ഉസ്മാനിയ യൂണിവേര്സിറ്റി!’

മനസ്സില്‍ എവിടെയോ ഒരു കൊളുത്തി വലി, പ്രതീക്ഷയുടെ.

കുറെ കാലമായി ഞാന്‍ ആഗ്രഹിച്ച സ്വപ്നമാണത്. അവസാനത്തെ നൈസാം ഭരണാതികാരി മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഇന്ത്യക്ക് സംഭാവന ചെയ്ത മഹത്തായ ഈ കലാലയത്തില്‍ പഠിക്കുക എന്നതില്‍ പരം ഭാഗ്യം മറ്റെന്തുണ്ട്?.

അപ്പോള്‍ മാത്രം ഞാന്‍ തിരിച്ചു ചോദിച്ചു:

‘അഡ്മിഷന്‍ കിട്ടുമോ, എനിക്ക്?’

എന്‍റെ ശബ്ദത്തിനു നിരാശയുടെ ഒരു ചെറിയ ലാജ്ഞയുണ്ടായിരുന്നുവന്നു ഞാന്‍ അറിഞ്ഞു.



‘“And, when you want something, all the universe conspires in helping you to achieve it.”’

ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ പൌലോ കൊയലയുടെ ആ വാക്ക് മാത്രം മറുപടിയായി അവന്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു സര്‍വകലാശാലകളില്‍ ഒന്നായി ഇടം പിടിച്ച ഉസ്മാനിയയില്‍ അഡ്മിഷന്‍ ലഭിക്കുകയെന്നത് വലിയ കാര്യമാണ്. 85% സീറ്റിലേക്കും പ്രാദേശിക റിസര്‍വേഷന്‍ നിലനില്‍ക്കുന്ന ഉസ്മാനിയ സര്‍വകലാശാലയില്‍ ബാക്കി 15% സീട്ടിലെക്കാനു മല്‍സരം. 5% സീറ്റുകള്‍ പുറം സംസ്ഥാനക്കാര്‍ക്കുല്ലതാണ്. അത് മിക്കവാറും ഒറീസക്കാരും, മഹാരാഷ്ട്രക്കാരും, തമിഴ്നാട്, കര്‍ണാടക സംസ്ഥാനത്തെ വിധ്യര്തികള്‍ കൊണ്ടുപോകാരാന് പതിവ്.

പ്രവേശ പരീക്ഷക്ക് വേണ്ടി ആര്‍ട്സ്‌ കോളേജിന്റെ കവാടം കടന്നപ്പോള്‍ അനുഭവപ്പെട്ടത് ഒരു തരം ദിജാവോ തന്നെയായിരുന്നു. അട്മിസ്ഷന്‍ തരപ്പെടും എന്ന് മനസ്സ് പറഞ്ഞു, ജെഷ്ട്ടന്‍ തംബ്‌ വിരല്‍കൊണ്ട് ആക്ഷന്‍ കാണിച്ചു ചെവിയില്‍ മന്ത്രിച്ചു:

‘അല്ലാഹ് കൂട്ടിനുണ്ട്’



പ്രവേശന പരീക്ഷ കഴിഞ്ഞു നാട്ടിലെത്തിയപ്പോള്‍ കഴിഞ്ഞതൊക്കെ ഒരു സ്വപനം മാത്രമാണെന്ന് തോന്നാന്‍ തുടങ്ങി. കേവലം അഞ്ചു ശതമാനം മാത്രം റിസര്‍വേഷന്‍ ലഭിക്കുന്ന ഉസ്മാനിയയില്‍ അഡ്മിഷന്‍ ലഭിക്കുന്നത് സ്വപ്നം കണ്ടതില്‍, സ്വന്തം മനസ്സ് തന്നെ, കളിയാക്കാന്‍ തുടങ്ങി.

അതിനാല്‍ ഉസ്മാനിയ സ്വപ്നം തല്‍ക്കാലം മറന്നു മലര്‍വാടിയെലെക്കൊരു ‘പട്ടാളം പൈലി’ കഥ ഉണ്ടാക്കലായി പിന്നെ ചിന്ത. എല്ലാ ആകാംഷ്കള്‍ക്ക് ഒരു അവസാനം ഉണ്ടാകുമല്ലോ, ചിലപ്പോള്‍ ആശ്വാസത്തിന്റെ ഒരു അവസാനം. അതായിരുന്നു ഹൈദരാബാദില്‍ നിന്നും ഒരു അധിതിയെ പോലെ വീട്ടില്‍ വിരുന്നു വന്ന അട്മിസ്ഷന്‍ ടിക്കെറ്റ്‌.

ആദ്യം ആശ്ച്ചര്യമായിരുന്നു. അതിനാലാണ് എനിക്ക് വന്ന തപാല്‍ ഉരുപ്പടി എന്റെ ഉപ്പയെ കൊണ്ട് വായിങ്ങിപ്പിച്ചത്. എല്ലാത്തിനും നന്മയുടെ ഒരു കയ്യൊപ്പ് വേണമല്ലോ!

കത്ത് തുറന്നപ്പോള്‍ പച്ചമാശിയില്‍ എന്റെ പേര് എഴുതിയത് കണ്ടു. അതില്‍ എം.എ. ഇംഗ്ലീഷിനു അഡ്മിഷന്‍ ലഭിച്ച വിവരം ഉണ്ട്. അപ്പോള്‍ ഞാന്‍ അറിഞ്ഞു മുഖത്ത് കണ്ണീരിന്റെ നനവ്‌ പറ്റിയിട്ടുണ്ട്. അത് ഒരു മധുരമുള്ള ഉപ്പുരസമായി ഹൃദയത്തില്‍ പടര്‍ന്നു കയറിയപ്പോള്‍ മനസ്സ് മന്ത്രിച്ചു:

‘അല്ഹമ്ദുലില്ലഹ്’



1918-ല ഇന്ത്യയിലെ ആദ്യത്തെ വെര്‍ണാക്കുലര്‍ യൂനിവേര്സിറ്റിയായാണ് ഉസ്മാനിയ രൂപം കൊള്ളുന്നത്‌. നൈസാമിന്‍റെ കണ്ണിയിലെ അവസാന സുല്‍ത്താനായ മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഈ കലലയത്തെ തന്‍റെ പേര് ചേര്‍ത്തു ഉസ്മാനിയ എന്ന് വിളിച്ചു. ഉര്‍ദു ആയിരുന്നു മാധ്യമ ഭാഷ. ആദ്യ ഡിപ്പാര്‍ട്മെന്‍റ് അറബിയും. മൌലാനാ മൌദൂദി സാഹിബ് അധ്യാപനം നടത്തിയ കലാലയം.

സരോജിനി നായിഡുവിന്‍റെ അച്ഛന്‍ ആദ്യ വൈസ്‌ ചാന്‍സലര്‍ ആയ ഈ യൂനിവേര്‍സിറ്റി ഒരു നാടിനെ മുഴുവന്‍ അക്കാദമിക മികവിന്‍റെ പുതിയ ആകാശങ്ങളെ തേടി വിളിച്ചു. ഇടക്കെവിടെയോ വെച്ച് നല്ല ചൂടുള്ള വിപ്ലവത്തിന്റെ മജ്ജയും മാംസവും സ്വയം എടുത്തണിഞ്ഞ ഒസ്മാനിയ എന്‍പതുകള്‍ക്ക് ശേഷം ഉജ്ജലമായ പടപ്പാട്ടിന്‍റെ അഗ്നി വര്ഷം കണ്ടു.

പുസ്തകങ്ങള്‍ക്ക് പകരം കരിങ്കല്‍ ചീളുകളുമായി അന്ന് മുതല്‍ വിദ്യാര്‍ത്തികള്‍ ക്ലാസില്‍ വന്നു തുടങ്ങി. 'ആന്ധ്ര പ്രദേശ്‌ പോലീസ്‌' സേനയും തെലങ്കാനയുടെ സ്വന്തത്ര്യ പോരാളികളും എന്നും കാമ്പസില്‍ വെച്ച് ഏറ്റു മുട്ടി.

ആരും അവരെ തീവ്ര വാദികള്‍ എന്ന് വിളിച്ചില്ല. ആന്ധ്ര ബസ്സുകള്‍ കാമ്പസിനു മുന്നില്‍ വെച്ച് മാനിനു സിംഹം എന്ന കണക്കെ അവര്‍ അഗ്നിക്കിരയാക്കി.

ആന്ധ്ര പോലീസിന്‍റെ ഓരോ കേസും അവര്‍ അലങ്കാരമാക്കി മാറ്റിയെടുത്തു.

പോരാട്ടം ക്ലാസ്‌ റൂമില്‍ നിന്നും തുടങ്ങി തെരുവിലൂടെ ഭരണ സിരാ കേന്ദ്രത്തിലേക്ക്..

ഒരച്ഛനും അവരുടെ ഭാവിയെ കുറിച്ച് ആശന്കപ്പെട്ടില്ല, മറിച്ചു കരിങ്കല്‍ ചീളുകള്‍ മക്കള്‍ക്ക്‌ വേണ്ടി അവര്‍ ശേഖരിച്ചു നല്‍കി. ഒരമ്മയും അവരെ 'മുടിയനായ പുത്രന്‍' എന്ന് ആക്ഷേപിച്ചില്ല, മറിച്ചു അമ്പേദകരിനും ഫൂലെക്കുമൊപ്പം മക്കളുടെ ചിത്രവും അവര്‍ പൂവിട്ടു വെക്കാന്‍ തുടങ്ങി.

കാരണം തെലങ്കാന ഒരു വിദ്യാര്‍ഥി പ്രശന്മായിരുന്നില്ല, അതൊരു വികാരമായിരുന്നു. മക്കളില്‍ നിന്നും അമ്മയിലെക്കും അച്ചനിലെക്കും തിരിച്ചു പാലായനം ചെയ്യുന്ന ചോരയുടെ മണമുള്ള വികാരത്തിന്റെ പേര്..

ഉസ്മാനിയ എന്ന പദം എനിക്ക് അന്യമായ ഒന്നായിരുന്നില്ല. പലപ്പോയും മാധ്യമങ്ങളില്‍ തെലങ്കാന സമരത്തിന്റെ ചൂട് ഈ യൂണിവെര്സിട്ടീ വഴിയാണ് ആളുകള്‍ അറിഞ്ഞത്. അതിനാല്‍ തന്നെ പോകുന്നതിനു മുന്പേ ഉസ്മാനിയ യൂണിവേര്സിട്ടിയെ പഠിക്കുന്ന പോലെ തന്നെ പ്രധാനമാണ് തെലങ്കാന എന്നാ വികാരത്തെ കുറിച്ച് പടിക്കെണ്ടാത്തു എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

ഇന്റര്‍നെറ്റില്‍ നിന്നും ഒന്ന് രണ്ടു പുസ്തകം തപ്പിപ്പിടിച്ചു വായിച്ചെടുത്തു.

ഹൈദരാബാദ്: പതനത്തിനു ശേഷം (Hyderabad: After the Fall by Omar Khalidi), തെലങ്കാന ജനകീയസമരവും അതിന്റെ പാഠങ്ങളും (Telangana People's Struggle and Its Lessons by Puccalapalli Sundarayya) നിസാമിനും ഡോരക്കുമെതിരെ: തെലങ്കാനയിലെ ജനകീയ സമരം (Against Dora and Nizam: People's Movement in Telangana, 1939-1948 By Inukonda Thirumali) തുടങ്ങിയ പുസ്തകങ്ങള്‍ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു.

കാരണം കേവലമായ ഒരു അക്കാദമിക അഭ്യാസം എന്നതിനപ്പുറം ജീവിതത്തെ കുറിച്ച നേര്‍ പാഠങ്ങള്‍ തെലങ്കാനയും ഉസ്മാനിയയും പകര്‍ന്നു തരും എന്ന് എനിക്കുപ്പുണ്ടായിരുന്നു. ഷേക്സ്പീയറിനും പി.ബി. ഷെല്ലിക്കും വേഡ്സ് വര്‍ത്തിനുമൊപ്പം സൈദും, ചോംസ്കിയും പിന്നെ തെലങ്കാനയുടെ വിപ്ലവത്തിന്റെ മണമുള്ള കുറച്ചു പുസ്തകം കൂടി കരുതി, കൂട്ടത്തില്‍ മലബാര്‍ പിന്നാക്കവസ്ഥയെകുറിച്ച ചിലതും, തെലന്കാനയില്‍ നിന്നും മലബാറിന് എന്തെങ്കിലും പടിക്കാനുനുണ്ടെങ്കിലോ?



ആദ്യമായി ഉസ്മാനിയ കാമ്പസ്സില്‍ ശബരി എക്സ്പ്രെസ്സ് വന്നു നില്‍ക്കുമ്പോള്‍ ഒരു ചെറിയ യുദ്ധം കഴിഞ്ഞ തെരുവ് പോലെ കാമ്പസ്‌ അഭിമാനത്തോടെ അങ്ങനെ നില്‍ക്കുന്നു. തെലുഗും ഉര്‍ദുവും മിക്സ് ചെയ്ത ഡെക്കാന്‍ ഭാഷ സംസാരിക്കുന്ന സഹപാടി പയ്യന്‍ എന്നെ വന്നു ആ യുദ്ധന്തര തെരുവിലേക്ക് കൊണ്ടുപോയി, അവനെറെ കണ്ണുകളില്‍ ഒരു സ്വതന്ത്ര സേനാനിയുടെ ആവേശം. അവന്‍ തെലങ്കാനയെ കുറിച്ച് പറയാന്‍ തുടങ്ങിയപാടെ ഞാന്‍ മലബാറിനെ കുറിച്ച് പകുതി ഹിന്ദിയിലും പകുതി ഇങ്ക്ലീശിലുമായി പറഞ്ഞു കൊടുത്തു. അവിടെ വെച്ച് ഞങ്ങളുടെ സംസാരം ഏകാമാനമായി. മലബാറും തെലന്കാനയും ഒരേ പ്രതിഷേതത്തിന്‍റ പര്യായമായി മാറി. കണ്ണീര്‍ തുടച്ചു അവന്‍ എന്‍റെ ആദ്യ ക്ലാസ്സില്‍ തന്നെ വിളിച്ചു കൂവി:

'ഇതാ ഇവിടെ ഒരു മലബാരുകാരന്‍'

പിന്നെ എന്നെ നോക്കി, എന്നിട്ട് ആ വാക്ക് ഒന്ന് കൂടി തിരുത്തിപറഞ്ഞു:

'ഇതാ ഇവിടെ ഒരു തെലങ്കാനക്കാരന്‍'

അവിടുന്നങ്ങോട്ട് സമരവും പഠനവും മിശ്രിതമാക്കിയ ഒരു കലാലയമായിരുന്നു എന്നെ വരവേറ്റത്. മലയാളിയായ എന്നെ വളരെ ആദരപൂര്‍വ്വം എന്‍റെ സുഹുര്‍ത്തുക്കള്‍ സ്വീകരിച്ചു. ജ്ഞാനഗംഗോത്രി ഹോസ്റ്റലില്‍ ഒന്നിച്ചുറങ്ങിയും ഉണ്ടും ഉസ്മാനിയ ഞാന്‍ അനുഭവിക്കുകയായിരുന്നു. ഒരുപാട് പുതിയ പാഠങ്ങള്‍ ഞാന്‍ അവിടെ നിന്നും പഠിച്ചു. മലയാളികളുടെ ചില തരികിടകള്‍ പലപ്പോയും എനിക്ക് രക്ഷക്കെത്തി.

ആദ്യദിവസം ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വര്‍ഷാവര്‍ഷം നടത്തപെടാറുള്ള ‘പരിചയപ്പെടല്‍’ പരിപാടിയില്‍ നിന്നും രക്ഷപ്പെട്ടത് ഇത്തരം ഒരു തരികിട പരിപാടിയിലൂടെ ആയിരുന്നു. തെലങ്കാന സമരത്തിലേക്ക് ജൂനിയര്‍ വിധ്യര്‍ത്തിഉകളെ കൂടി ആകര്‍ഷിക്കാന്‍ വളരെ കണിശമായി തന്നെ ‘പരിചയപ്പെടല്‍’ പരിപാടി അവര്‍ ഉപയോഗിച്ചു. ഒരു റാഗിങ്ങിന്റെ ഭയാനകത അതിനുണ്ടായിരുന്നില്ല. എന്നാലോ ചില സമാനതകള്‍ അതിനുണ്ടായിരുന്നു താനും.

എന്നോടവര്‍ പാട്ട് പാടാന്‍ പറഞ്ഞു, സിനിമാ ഡയലോഗ് പറയാം എന്ന് ഞാനും. അതിനു സീനിയെര്സ് സമ്മതിച്ചു. പണ്ടെന്നോ കണ്ടു മറന്ന ‘കിംഗ്‌’-ലെ മമ്മൂട്ടി ഡയലോഗ് എന്റേതായ വാചകത്തില്‍ മലയാളത്തില്‍ വെച്ച് കാച്ചി. വല്ലാതെ അവര്‍ വണ്ടറടിച്ചുവെന്നു മനസ്സിലാക്കിയപ്പോള്‍ അടുത്തിരുന്ന ഒരു സീനിയര്‍ പയ്യന്റെ ചെവിയില്‍ ഇംഗ്ലീഷില്‍ ഞാന്‍ സ്വകാര്യം പറഞ്ഞു.

‘മമ്മൂട്ടി എന്‍റെ വകയിലെ ഒരു ബന്ധുവാണ്’

അതോടെ ആ പരിചയപ്പെടല്‍ അവസാനിച്ചു. മമ്മൂട്ടിയുടെ അളിയനെ കാണുന്ന പോലെ അവര്‍ എന്നെ കണ്ടു ‘നമസ്തേ’ പറഞ്ഞു. ഡയലോഗ് പരയിപ്പിച്ചതില്‍ വീണ്ടും വീണ്ടും ക്ഷമ പറഞ്ഞു. കാണുന്നവര്‍ കാണുന്നവര്‍ ഭക്തിപൂര്‍വ്വം എഴുന്നേറ്റു നിന്നും വിനയാന്വിതാരായി,

മുണ്ട് മടക്കിക്കുത്തിയവര്‍ മടക്കികുത്ത് എനിക്ക് മുന്പില്‍ അഴിച്ചിട്ടു. അവര്‍ സിനിമയെ അത്രക്കങ്ങു സ്നേഹിച്ചു. ചിരന്ജീവിയെന്ന സിനിമാ നടന്‍ ഇലക്ഷന് മുന്പ് തട്ടിക്കൂട്ടിയ പാര്‍ട്ടിക്ക് 21 സീറ്റാണ് അവര്‍ നല്‍കിയത്. അവര്‍ക്ക് സിനിമാ നടന്മാര്‍ അത്രക്കങ്ങു ആരാധ്യ്ന്മാരായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അല്ലാതെ എനിക്ക് ആരെയും അറിയില്ല, ഞാന്‍ സിനിമ അങ്ങനെ കാണാറുമില്ല, പക്ഷെ മലയാളത്തിലെയും തമിഴിലെയും കന്നടയിലെയും മുഴുവന്‍ നടീ നടന്മാരെയും പേരുകള്‍ അവര്‍ എനിക്ക് ചൊല്ലിത്തന്നു.

വളരെ മികച്ച സിലബസ്‌ ആയിരുന്നു ഉസ്മാനിയയുടെത്. പൊടിപിടിച്ച പഴഞ്ചന്‍ ഇംഗ്ലീഷ്‌ ദിപ്പാര്‍ത്മെന്ട്ടിലേക്ക് ഏറ്റവും പുതിയ സിലബസിനു അവര്‍ തുടക്കമിട്ടു. ദളിത്‌ സാഹിത്യം എന്ന പേരില്‍ ഒരു പേപര്‍ എം.എ. ഇമ്ഗീഷിന്റെ സിലബസില്‍ ഇടം തേടി എന്ന് പറയുമ്പോള്‍ തന്നെ ഉസ്മാനിയ മറ്റു സര്‍വകലാശാലകളില്‍ നിന്നും എത്രമാത്രം വെത്യസ്തമാനെന്നു ഊഹിക്കാന്‍ പറ്റും.

വിദ്യാര്‍ഥികളോട് സംസ്ഥാനാ സര്‍ക്കാര്‍ എന്ന് അനുഭാവപൂര്‍വം പെരുമാറി. ബസിലെ യാത്ര സൌജന്യം പത്തു വരെയുള്ള പെണ്കുട്ടികള്‍ക്ക് സൌജന്യമാണ്. മറ്റു വിധ്യാര്തികല്കവട്ടെ ചെറിയ ഒരു ഫീസിനു അവര്‍ മൂന്നു മാസ പാസ്സുകള്‍ നല്‍കി. അതുപയോഗിച്ച് രാത്രിയും പകലും അവര്‍ യാത്ര ചെയ്തു. ഞായരാഴ്ച്ചപോലും.

എനിക്കത് അവിസ്വസ്നീയമായിരുന്നു. എന്റെ ബസ്‌ പാസ്‌ ഒരു ആശ്വാസമായിരുന്നു എനിക്ക്. ബസ്സില്‍ ഒരു ശുജായിയായി ഇരുന്നു സമാധാനത്തോടെ യാത്ര ചെയ്യുന്ന കുട്ടികള്‍ കേരളത്തിലും ഉണ്ടായിരുന്നെങ്കില്‍!



വാല്‍കഷ്ണം:



ഉസ്മാനിയ കാമ്പസിന്റെ നടുമുറ്റത്തെ മാവില്‍ ശരീരം ബലിനല്‍കി വീരമൃതി വരിച്ച സഹപാഠികള്‍!

ഓരോ മരണക്കുറിപ്പിലും 'ഇതെന്‍റെ തെലങ്കാനക്ക് വേണ്ടി' എന്ന് ചോര പൊടിഞ്ഞ കുറിപ്പുകള്‍. ഓരോ ആത്മബലിക്ക് ശേഷവും കാമ്പസ്‌ കണ്ടിട്ടുള്ള ഹൃദയങ്ങള്‍ പറിഞ്ഞു പോകുന്ന ദു:ഖ പ്രളയങ്ങള്‍.

തെലങ്കാനക്ക് വേണ്ടി ബലി നല്‍കിയ ആത്മമാക്കളെ നിങ്ങളെവിടെയാണ്?

ഇന്നിതാ നിങ്ങളുടെ തെലങ്കാന സംസ്ഥാനം യാഥാര്‍ത്യമായിരിക്കുന്നു.
                                             By- എം.എ.റഹ്മാന്‍.പുന്നോടി.

(തെളിച്ചം മാസിക.2012 April)

Friday 30 November 2012

ഇഫ്ലു, ഹൈദരാബാദ്‌::: :; വിദ്യാര്‍ഥി കൌണ്‍സില്‍ തിരഞ്ഞെടുപ്പിലെ വര്‍ത്ത 'മാന' ങ്ങള്‍

 (മാധ്യമം ആഴ്ചപതിപ്പില്‍ പ്രസ്ധീകരിച്ചത്‌ )

ദേശീയ സര്‍വകലാശാലയായ ഇംഗ്ലീഷ് ആന്ഡ ഫോറീന്‍ ലാങ്ങേജസ് സര്‍വകലാശാലക്കും ( EFLU),

സ്റ്റേറ്റ് സര്‍വകലാശാലയായ ഉസ്മാനിയ യുനിവേഴ്സിറ്റിക്കും ഒരു മതിലിന്‍റെ മറ മാത്രമേയുള്ളൂ.

എത്രതോളമെന്നാല്‍ ഒരു കാമ്പസില്‍ പോലീസ് പൊട്ടിക്കുന്ന കണ്ണീര്‍ വാതകം മറു കാമ്പസ്സില്‍ കിടന്നുറങ്ങുന്ന വിദ്യാര്തിയുടെ കണ്ണീരു കവരുന്നതിനോളം അടുപ്പമുണ്ട് രണ്ടിനും.

          ഒരു ഉഭയ ജീവിയായി (ഈ രണ്ടു സര്‍വകലാശാലയിലും വിദ്യാര്‍ത്തിയാണ് ഞാന്‍) ഇരു സര്‍വകലാശാലയും ഇഴഞ്ഞിറങ്ങുന്ന എനിക്ക് പലപ്പോയും ദേശത്തിനും പ്രദേശത്തിനും ഇടയിലെ മായ്ക്കാല്‍ കഴിയാത്ത ഒരു സാന്നിധ്യമായാണ് ഈ രണ്ടു സര്‍വകലാശാലയെയും മനസ്സിലാക്കാന്‍ കഴിഞ്ഞത്.

കഴിഞ്ഞ കുറെ നാളായി വിദ്ധ്യാര്ത്തി കൌണ്സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഇ.എഫ്.എല്‍.യുനിവേര്സിറ്റിയില്‍ നടക്കുന്ന പുകപടലങ്ങള്‍ കടലാസിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ രണ്ടു വര്ഷസമായി സ്ഥിരം വി.സി. ഇല്ലാതെ പ്രവര്ത്തിച്ചു കൊണ്ടിരുന്ന കാപസിനു അടുത്തിടെയാണ് സ്ഥിരം വി.സി ആയി ഡോ: സുനൈന സിംഗ് ചാര്ജെസടുക്കുന്നത്. ചാര്ജെടുത്ത അന്ന് തന്നെ പൊടിപിടിച്ച വിദ്യാര്ഥി കൌണ്സില്‍ എന്ന ആശയം ചിലരെങ്കിലും അവരോടു ഉയര്ത്തി യിരുന്നു. ഹൈദരാബാദിലെ പ്രമുഖ കാമ്പസ് ആയ ഹൈദരാബാദ് സെന്ട്രല്‍ യുനിവേര്സിടിയില്‍ ഇലക്ഷന്‍ നടന്നയുടന്‍ ഒരു വിദ്യാര്ത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്ച്ചകള്‍ ഇഫ്ലുവിലും ഉയരാന്‍ തുടങ്ങി. വി.സി വിളിച്ചു ചേര്ത്ത ഒരു ജെനറല്‍ ബോടിയില്‍ വെച്ച് ലിംഗ്ടോ കമ്മിറ്റി ശിപാര്ശയില്‍ വിധ്യര്ത്തി് കൌണ്സിലല്‍ തിരഞ്ഞെടുപ്പ് നടത്താനും അതിനായി ഡോ:ഭാംഗ്യ ബുക്യ, പ്രൊഫ: മാധവപ്രസാദ്, വിജയലക്ഷ്മി പ്രകാശ്, ഇ.രാജ്കുമാര്‍, സ്നേഹ സുരേഷ് എന്നിവരടങ്ങുന്ന ഒരു എലെക്ഷന്‍ കമ്മറ്റിക്ക് 2012 ഒക്ടോബര്‍ 26 നു രൂപം നല്കു്കയും ആ കമ്മിറ്റി നവംബര്‍ എട്ടിന് ഇലക്ഷന്‍ നടത്താന്‍ തീരുമാനമെടുക്കുകയും ചെയ്തു. സംഗതികള്‍ ഇത്രയുമായപ്പോയെക്കും ഏറെ നാളായി പൊടിപിടിച്ചു കിടന്ന പല വിദ്യാര്ഥി സംഘടനകളും  സജീവമാകാനും തങ്ങളുടെ ഇലക്ഷന്‍ സാദ്യതകള്‍ കുശു കുശുക്കാനും തുടങ്ങി.

‘അരികുവല്കകരിക്കപ്പെട്ടവന്‍റെ ഈറ്റില്ലം’ എന്നാണു ഇഫ്ലുവും ഉസ്മാനിയയും പൊതുവേ അന്ഗീകരിക്കപ്പെടുന്നത്.

തെലുങ്കാന സമരങ്ങള്ക്ക് വെള്ളവും വളവും യതേഷടം ലഭിക്കുന്ന മണ്ണ്. അതെ സമയം തീവ്ര വലതു പക്ഷത്തെ പിന്തുണക്കാനുള്ള ഉത്തരേന്ത്യയില്‍ കേന്ദ്രീകരിച്ച ഒരു രാഷ്ട്രീയവും അണിയറയില്‍ വികസികുന്നുണ്ടായിരുന്നു. അത് കൊണ്ട് ഇവിടെ വിളവിറക്കാന്‍ അപാര ബുദ്ധിശക്തി വേണമെന്ന് ആരും ചിന്തിക്കുന്ന ഒരു സാഹചര്യം.

 തുടക്കത്തിലേ പാളയത്തില്‍ പടകൂട്ടിയത് തെലുങ്കാന വിദ്യാര്ഥിുകള്‍ തന്നെ. ലിംഗ്ദോ കമ്മിറ്റി സ്വയം തന്നെ ജനാതിപത്യ വിരുദ്ധമാണെന്ന് പ്രക്യാപിച്ചു തെലുങ്കാന സ്ടുടന്‍സ് ആസോസിഎസന്‍ (TSA) ഇലക്ഷന്‍ ബഹിഷ്കരിച്ചു. ലിംഗ്ദോ ശിപാര്ശ പ്രകാരം ഇരുപതിരണ്ടു കഴിഞ്ഞ ബിരുദ വിധ്യര്ത്തിക്കും ഇരുപതന്ജു കഴിഞ്ഞ ബിരുദാനന്തര വിധ്യര്തിക്കും ഇരുപത്തെട്ടു കഴിഞ്ഞ ഗവേഷക വിധ്യര്തികള്ക്കും മത്സരിക്കാനാവില്ല. വോട്ടുചെയ്യുന്നവനു മത്സരിക്കാന്‍ അവസരം നിഷേതിക്കുന്നത് തികഞ്ഞ ജനാതിപത്യ വിരുദ്ധമാണ്.

സാമൂഹിക സാഹചര്യങ്ങള്‍ മൂലം ദളിതരും നൂനപക്ഷങ്ങളും അകാടെമിക് മേഖലയിലേക്ക് പ്രവേശിക്കുന്നത് തന്നെ ഏറെ കഴിഞ്ഞാവും, അതിനാല്‍ ഈ തീരുമാനം ഒരേ സമയം ജനാതിപത്യ വിരുദ്ധവും അരികു വല്ക്രിതരുടെ സാമൂഹിക ഉന്നമനതിനും എതിരാണ് എന്ന ന്യായമാണ് ടി.എസ.എ.യും അതിനെ പിന്തുണയ്ക്കുന്ന വിധ്യര്തികളും അഭിപ്രായപ്പെട്ടത്‌. ഇതുമായി ബന്ധപ്പെട്ട വി.സിയെ കാണുകയും എലെക്ഷന്‍ പ്രഖ്യാപിച്ച ദിവസം കരിദിനമായി ആകോഷിക്കുകയും ചെയ്തു അവര്‍. കേമ്പസ്സിലെ ശക്തമായ സാന്നിധ്യമായ ദളിത്‌, ആദിവാസി, ബഹുജന്‍, മൈനോരിറ്റി സ്ടുടെന്റ്റ്‌ അസ്സോഷ്യയേശന്‍ (DABMSA), സടുടനസ് ഇസ്ലാമിക് ഓര്ഗനൈസേഷന്‍ (SIO), പ്രോഗ്രസ്സിവ് ടെമോക്രാടിക് സ്ടുടെന്റ്സ് യുണിയന്‍ (PDSU), സംവാദ് (SAMVAD), ടെമോക്രാടിക് സ്ടുടെന്റ്റ്‌ ഫ്രന്റ് (DSF) എന്നിവര്‍ ഇലക്ഷനിനെ പങ്കെടുക്കാന്‍ തീരുമാനിച്ചു. പ്രസിടന്റ്റ്, വൈസ് പ്രസിടന്റ്റ്, ജനറല്‍ സക്രടരി , അക്കാദമിക് സക്രടരി, കല്ച്ചരല്‍ സക്രടരി, സ്പോര്ട്സ്് സക്രടരി , എഡിറ്റര്‍, ട്രഷറര്‍, ഡയസകോളര്‍ പ്രതിനിതി (Day-scholars’ Representative), എസ്സി/എസ്ടി/ഒബിസി പ്രതിനിതി , ഫോറിന്‍ വിധ്യര്ത്തിഷ പ്രതിനിതി എന്നിങ്ങനെ പതിനൊന്നു പോസ്ടിലെക്കായിരുന്നു സ്ടുടെന്റ്റ്‌ ഇലക്ഷന്‍.

ഇലക്ഷന്‍ നോടിഫിക്കേശന്‍ വന്ന അന്ന് തന്നെ വനിതാ പ്രാതിനിത്യവുമായി ബന്ധപ്പെട്ട ചര്ച്ച ദംസ, എസ.ഐ.ഓ, പി.ഡി.എസ.യു, എന്നീ സംഘടനകള്‍ കൊണ്ട് വന്നു. ഇക്കാര്യം വി.സിയെ അറിയിക്കാന്‍ ഒരു വിധ്യര്ത്തി കൂട്ടായ്മ വിളിച്ചു ചേര്തു..

വി.സി. വിധ്യര്ത്തി് സംഘടനകളുടെ ആവശ്യം അനുതാവതയോടെ പരിഗണിക്കുകയും നേരത്തെ നിലവിലുള്ള രണ്ടു സീറ്റ് വനിതകള്ക്ക്െ എന്നാ ആവശ്യം തത്വത്തില്‍ അന്ഗീകരിക്കുകയും ചെയ്തു. വി.സി. യുമായി നടന്ന കൂടിക്കയ്ച്ചയില്‍ സ്പോര്ട്സ്ു സെക്രടറി സ്ഥാനം വനിത സ്ഥാനാര്തിക്കും (ജെനറല്‍), സ്ടുടെന്റ്റ്‌ യുണിയന്‍ പ്രസിഡണ്ട്‌ സ്ഥാനം എസ.സി./എസ.ടി./ഓ.ബി.സി വിഭാകത്തിലെ വനിത സ്ഥാനാര്തിക്കും സംവരണം ചെയ്തു. സംവരണം ചെയ്യാന്‍ പുതിയ ഒരു പോസ്റ്റ്‌ നിര്മി ക്കുന്നതിനു പകരം നിലവിലെ ജെനറല്‍ സീറ്റിലേക്ക് രണ്ടു വനിതകള്‍ എന്നാ ഈ ശിപാര്ശി അന്ഗീകരിച്ചതിലൂടെ ഒരു ജനാതിപത്യ പ്രക്രിയയില്‍ വനിതകള്ക്ക് ക്രിയാത്മകമായ പങ്കാളിത്തമായിരുന്നു വനിത കൂടിയായ വി.സി വാഗ്ദാനം ചെയ്തത്.

പക്ഷെ അടുപ്പില്‍ നിന്നും കലം എടുത്തു വെക്കുന്നതിനു മുന്പേ ഈ തീരുമാനം റദ്ദ് ചെയ്യപ്പെട്ടു. അരികുവല്കരിക്കപ്പെവരുടെ രാഷ്ട്രീയ പ്രവേശനത്തിനെ തത്വ ശാസ്ത്ര പരമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള തീവ്ര വലതു പക്ഷവും ഒളിഞ്ഞും തെളിഞ്ഞും സംവരണത്തിനു എതിരെ അണിനിരക്കുന്ന പൊതു ധാരയും രണ്ടു സീറ്റ് വനിതകള്ക്ക് എന്നാ ആശയത്തെ നിരാകരിക്കുകയായിരുന്നു.

വിധ്യര്ത്തി സങ്ങടനകള്ക്കിടയില്‍ ഒരു പൊതു തീരുമാനത്തിന് അംഗീകാരം കിട്ടാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് അനന്തമായി നീട്ടി വെക്കാനാണ് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. ഈ തീരുമാനം ഒരുപാട് രാഷ്ട്രീയ ചര്ച്ച്കള്ക്ക് അരങ്ങായി. ഇടതു പക്ഷതോടപ്പം ആശയപരമായി ഒട്ടി നില്ക്കു ന്ന ഡി.എസ.എഫ് എന്നാ സംഘടനയാണ് റിസര് വേഷന്‍ എന്ന ആശയത്തോട് ആദ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചത്. സംവരണം എന്നാ ആശയത്തോട് തങ്ങള്‍ എതിരല്ലന്നും പക്ഷെ പ്രഥമ പരിഗണന, രണ്ടു വര്ഷ്ത്തിനു ശേഷം കേമ്പസില്‍ ഇലക്ഷന്‍ നടത്തുക എന്നതിനാവനമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട വിധ്യര്ത്തിെ കൌണ്സിലില്‍ പിന്നീട് വേണമെങ്കില്‍ സംവരണം നടപ്പിലാക്കാം എന്നും അവര്‍ മുന്നോട്ട് വെച്ചു.

എന്നാല്‍ സംവരണം നടപ്പിലാക്കാതെ ഇലക്ഷന്‍ സാധ്യമല്ല എന്നാ നിലപാടിലാണ് ദംസ, എസ്.ഐ.ഓ, പി.ഡി.എസ്.യു, സംവാദ് എന്നീ സംഘടനകള്‍ എത്തി ചേര്ന്നലത്‌. ഇലക്ഷന്‍ റദ്ദ് ചെയ്യപ്പെട്ട സംഭവം പ്രതെയശാസ്തരമായ ഒരു പാട് വികല ധാരണകള്‍ ഊട്ടി ഉറപ്പിക്കുന്നു എന്നും അവര്‍ മനസ്സിലാക്കി. ‘ആണുങ്ങളുടെ’ സീറ്റായ സ്പോര്ട്സ് സെക്രട്ടറി പെണ്ണുങ്ങള്ക്ക് റിസര്വേഷന്‍ ചെയ്തതും, സ്ടുടെന്റ്സ് യുനിയനിനെ പരമോന്നത പോസ്ടായ പ്രസിടന്റ്റ് സ്ഥാനം സാമൂഹികമായി പിനാക്കം നില്ക്കുന്ന വിഭാഗത്തിലെ വനിതക്ക് സംവരണം ചെയ്തത് ‘മെരിറ്റിന്റെ’ രാസ്ട്രീയം വീണ്ടും ചര്ച്ചായില്‍ കൊണ്ട് വന്നു.

ഒരു ദളിത്‌ വനിത തലപ്പതിരിക്കുന്നതോടെ ‘അശുദ്ധമാകുന്ന’ വിധ്യര്ത്തി യൂണിയനില്‍ പ്രവര്ത്തിക്കാന്‍ താല്പര്യമില്ല എന്ന ജാതിവാദികളുടെ അഭിപ്രായത്തിനാണ് മേല്ക്കൈ കിട്ടിയതെന്നും കാലങ്ങളായി ആണുങ്ങള്ക്ക് ‘സംവരണം’ ചെയ്യപ്പെട്ട സ്പോര്ട്സ് സെക്രടറി ഒരു ‘പെണ്ണ്’ വരുന്നതിലെ അസാങ്ങത്യമാണ് ആണ്കൊയ്മാ രാസ്ട്രീയതെ ചൊടിപ്പിച്ചത് എന്നും ഇവര്‍ വിലയിരുത്തി.

അതിനാല്‍ ഇത്തരമൊരു തീരുമാനം ജാതി വാദികളെയും ആന്കൊയ്മക്കെതിരെയുള്ള ശക്തമായി താക്കീതായും വ്യക്യനികപെട്ടു. ഈ രണ്ടു ആവശ്യങ്ങള്‍ തികച്ചും ജാനതിപത്യപരമാനെന്നും, ദുര്ബപല വിഭാഗങ്ങളുടെ ശാക്തീകരണം ലക്‌ഷ്യം വെചുള്ളതാനെന്നും അതിനാല്‍ തന്നെ ഈ ആവശ്യത്തില്‍ നിന്നും ഒരിഞ്ചു പിന്നോട്ട് പോകേണ്ടാതില്ലന്നും എസ്.ഐ.ഓ, ദംസ, സംവാദ്, പി.ഡി.എസ്.യു, എന്നിവര്‍ തീരുമാനിച്ചു. എല്ലാ വിധ്ഗ്യര്ത്തി സന്ഖടനകളുടെയും പ്രാധിനിത്യത്തോടെ ഒരു വിശാലമായ വിധ്യര്ത്തി ജനറല്‍ ബോഡി വിളിച്ചു കൂട്ടി കാര്യങ്ങള്ക്ക് ഒരു വ്യക്തത വരുത്താനും ഒരു സമവായത്തിന് വേണ്ടിയുള്ള ശ്രമതിനുമായിരുന്നു പിന്നീട് ഈ സങ്ങടനകള്‍ ശ്രമിച്ചത്‌.

ജെനറല്‍ ബോടിയില്‍ സംവരണ വാദത്തെ മറികടക്കാന്‍ കൂടുതല്‍ റാടിക്കലായ ആവശ്യമാണ്‌ സംവരണ വിരുദ്ധ ലോബി ഉന്നയിച്ചത്. ഇത് പ്രകാരം അമ്പതു ശതമാനം സീറ്റ് വനിതകള്ക്ക് സംവരണം ചെയ്യണം എന്നും ഇപ്രാവശ്യം, പ്രസിടന്റ്റ് സ്ഥാനം ജെനറല്‍ സീറ്റില്‍ നിലനിര്ത്താ്മെന്നും അവര്‍ ശക്തമായി വാദിച്ചു. ഈ ആവശ്യങ്ങള്‍, മീറ്റിംഗ് അന്ഗീകരിച്ചതോടെ ഇലക്ഷന്റെ സാധ്യതകളെ തന്നെ അത് സംശയതിലാക്കി.

ഇപ്പോയും ഇലക്ഷന്‍ നടപടികള്‍ താല്കാലികമായി നിര്ത്തി വെച്ചിരിക്കുകയാണ്. ഈ സെമാസ്റെര്‍ ഏറെ കുറെ അവസാനിച്ചു, ഇനി അടുത്ത സെമെസ്റ്ററില്‍ തന്നെ ഇത് നടത്തിയാല്‍ അതിന്റെ കാലാവതിയെ കുറിച്ച ആശങ്കകലുണ്ട്.

നേരത്തെ വിധര്ത്തി സന്ഖടനകള്‍ ഉന്നയിച്ച രണ്ടു സീറ്റ് വനിതകള്ക്ക് എന്ന ആവശ്യത്തിന്‍ മേല്‍ ഇലക്ഷന്‍ നടന്നിരുന്നുവെങ്കില്‍ അത് എല്ലാ യുനിവേര്സിട്ടികള്ക്ക് മാത്ര്കയാകുമാറുള്ള ഉജ്ജ്വലമായ ഒരു ചുവടു വെപ്പാകുമായിരുന്നു.



(മാധ്യമം ആഴ്ച പതിപ്പ്.ലക്കം:771,ഡിസം:3)

- പുന്നോടി എം.എ.റഹ്മാന്‍
( MA – Eng final Osmania University & COP , EFL-University)
 

  
   facebook.com/punnodiMA                                                    

                                                                                                                          

Saturday 4 August 2012

മുസ്വദിഖിന് അക്കാദമിക്ക് മികവിന്‍റെ ഇരട്ട സ്വര്‍ണം.

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന്‍ ഉപരിപഠനത്തിന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥിക്ക് മികവിന്‍റെ ഇരട്ട സ്വര്‍ണം. മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ കെ.പി. മുസ്വദിഖ്, രണ്ട് കേന്ദ്ര സര്‍വകലാശാലകളില്‍ നിന്ന്‍ ഒരേ അക്കാദമിക്ക് വര്‍ഷം രണ്ടു സ്വര്‍ണ മെഡലുകള്‍ നേടിയാണ്‌ ചരിത്രം കുറിച്ചത്.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ കെ.ആര്‍ നാരായണന്‍ സെന്‍റര്‍ ഫോര്‍ ദ
ലിത് ആന്‍റ് മൈനോരിറ്റി സെന്‍ററില്‍ റെഗുലര്‍ കോഴ്സ് ആയി ചെയ്ത ബിരുദാനന്തര ഡിപ്ലോമയിലും ഇഗ്നോയില്‍ ഓപണ്‍ സ്ട്രീമില്‍ ചെയ്ത ബിരുദാനന്തര ബിരുദത്തിലും മുസ്വദിഖ് സ്വര്‍ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയാണ്‌ അപൂര്‍വ നേട്ടം കൊയ്തത്. കൊണ്ടോട്ടിക്കടുത്ത പുത്തൂര്‍ പള്ളിക്കല്‍ കെ.പി. അബ്ദുറഹ്മാന്റെയും കെ.പി മൈമൂനയുടെയും മകനാണ് ഈ പ്രതിഭ. 

ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയില്‍ നിന്ന്‍ എം.ഫിലും പൂര്‍ത്തിയാക്കിയ മുസ്വദിഖ് ഇപ്പോള്‍ ഹൈദരാബാദിലെ English and Foreign Languages University-ല്‍ സാംസ്കാരിക പഠനത്തില്‍ ഗവേഷണം നടത്തുകയാണ്. നിലവില്‍ എം.എസ.സി സൈക്കോളജി അടക്കം ആറു ബിരുദാനന്തര ബിരുദവും നിരവധി സര്ടിഫികറ്റ്‌/ദിപ്ലോമകളും പാസ്‌ ആയിട്ടുണ്ട്‌... പഠനാവശ്യാര്‍ത്ഥം ആറു മാസം ജെര്‍മനിയിലെ പോട്ട്സുടാം യുനിവേര്സിടിയില്‍ ഗവേഷക വിധ്യര്തിയായിരുന്നു. 


                                 മനോരമ / മാധ്യമം 


മരണങ്ങളും ഒരു വ്യവസായ ശാലയും : മാനേസറിലെ മാരുതി സുസുക്കിയിലെ അപകടങ്ങള്‍


വ്യവസായ ശാലകള്‍ മനുഷ്യ ജീവനപഹരിക്കുന്നു. ഇടയ്ക്കിടയ്ക്ക് സ്ഥാപന നടത്തിപ്പുക്കാരില്‍ ചിലരും ഉള്‍പെടുന്നുണ്ടെങ്കിലും മിക്കപ്പോയും കമ്പനിയിലെ സാധാരണ ജോലിക്കാരായിരിക്കും കൊല്ലപെടുന്നവരില്‍ അധികവും.

വര്‍ഷം 2009, മെയ് ഒന്നിന് (ലോക തൊഴിലാളി ദിനം) ഹരിയാന സംസ്ഥാനത്തി ലെ ഫരീദാബാദില്‍ സ്ഥിതി ചെയ്യുന്ന ലക്കാനി ഫാക്ടറിയിലെ തൊഴിലാളികള്‍ ഒരു വലിയ അഗ്നി ദുരന്തം അഭിമുകീകരിച്ചു. താന്താങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സമയം കിട്ടുന്ന മുമ്പേ അതവരെ വാരി കളഞ്ഞു. പ്രാഥമിക സുരക്ഷാക്രമീകരണങ്ങ്ളുടെ ശ്രദ്ധാപൂര്‍വമായ അവഗണനയില്‍ സംഭവിക്കപെട്ട ഈ തീപിടുത്തം, തല്‍ഫലമായി അതിനു കാരണക്കാരായ ലക്കാനി ഷൂസ് ഫാക്റ്ററി അധിപന്മാരായ ലക്കാനി വര്‍ദ്ധാന്‍ ഗ്രൂപ്പി (Lakhani Vardaan Group) ന്‍റെ ഭരണ സമിതിക്കും സ്ഥാവര വസ്തുക്കള്‍ക്കുമെതിരെ ചുമത്തപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഒരു ഫലവും കൊണ്ടുവന്നില്ല!

ഫരീദാബാദ് സാമ്പത്തിക മേഘലയില്‍ സ്തിഥി ചെയ്യുന്ന ലക്കാന്‍ ഷൂസ് ഫാക്ടറി, പ്ലോട്ട് നമ്പര്‍ 122, ക്ക് 2009 മെയ്‌ ഒന്നിന് തീപിടുത്തമുണ്ടായി. പത്രമാധ്യമങ്ങള്‍ ആദ്യം മരണപെട്ടവരുടെ എണ്ണം ആറായും പിന്നെ അത് പത്തായും പിന്നീടത്‌ പതിനഞ്ചായും തിരുത്തിയെഴുതി. ക്യാന്‍വാസ് ഷൂവുകളുടെയും റബ്ബ റൈസ്ട്‌ ഷൂവുകളുടെയും ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമായി പറയപ്പെടുന്ന ലക്കാനി കമ്പനിക്ക് ഈ ഒരു ജില്ലയില്‍ മാത്രം രണ്ടു ഡസന്‍ യൂണിറ്റുകളുണ്ട്. ലക്കാനിയിലെ ഈ തീപിടുത്തം കായിഞ്ഞ് മൂന്നു ദിവസത്തിന് ശേഷം ഹരിയാനയിലെ മജ്ദൂര്‍ ലൈബ്രറിറിയിലേക്ക് വന്ന അതിനടുത്ത് മറ്റൊരു വ്യവസായശാലയില്‍ ജോലിചെയ്യുന്ന ഒരു യുവ തൊഴിലാളി പറയുന്നതിങ്ങനെ: "കൊല്ലപെട്ടവര്‍ 50 നും 100 നുമിടക്കോ അല്ലെങ്കില്‍ അതിനേക്കാളോ കാണണം. ഒന്നാം നിലയില്‍ നിന്നും ഒരു ഗ്യാസ് കണ്ടയിനെര്‍))))))) അതിശക്തമായി പൊട്ടി തെറിക്കുക്കയും ഒന്നാം നിലയെ ആകെ തകര്‍ത്തുകളയുകയും ചെയ്തു; താഴെ തങ്ങളുടെ അതികസമയ വേതനത്തിനായി കാത്തുനിന്നിരുന്ന ഒട്ടനേകം തൊഴിലാളികളെ അത് ജീവനോടെ മണ്ണിനടിയിലായ്ത്തി.ഫാക്ടറിക്ക് പുറത്ത് നൂറോളം കത്തികരിഞ്ഞ വാഹനങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്.വ്യവസായ ഗ്രാമമായ മുജേസറിലെ ഒരു ഭൂവുടമസ്ഥനെ കണ്ടപ്പോള്‍ ലക്കാന്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന തന്‍റെ മൂന്നു വാടകക്കാര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഒരു വിര്‍ദ്ധയെ കണ്ടന്നോഷിച്ചപ്പോള്‍ മകന്‍ എവിടെയെന്നു ഇപ്പോയും അവര്‍ക്കരിയില്ലത്രേ.ജോലി ചെയ്യുന്നവരില്‍ മിക്കപേരും ഔദോഗികമായി കമ്പനിയിലെ അംഗങ്ങളല്ല, അവരുടെ പേരുകള്‍ ലക്കനി ശമ്പള ലിസ്റ്റില്‍ കാണുകയുമില്ല. ഒരുപാട് പേര്‍ നേപ്പാളില്‍ നിന്നുള്ളവരും ഒറ്റയ്ക്ക് താമസിക്കുന്നവരുമാണ് , അതായത് അവരില്‍ ഒരാളുടെ പോലും നഷ്ട്ടത്തെ കുറിച്ച് കുടുംബാങ്കങ്ങളില്‍ നിന്നും പെട്ടോന്നോന്നും ഒരന്നോഷണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപെട്ട 38 പേരെ ഫരീദാബാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അവിടെയൊന്നും സാരമായി പൊള്ളലേറ്റവര്‍ക്ക് വേണ്ടുന്ന ചികില്‍സക്കാവിശ്യമായ സൌകര്യങ്ങള്‍ ഒന്നുംതന്നെയില്ല. മാത്രമല്ല അവരില്‍ ഒരാള്‍ക്കുമാത്രമുണ്ട് ESI ആരോഗ്യ പരിരക്ഷാ നമ്പര്‍ (ESI health insurance number).മറ്റുള്ളവരെ കുറിച്ച് ഒന്നുമറിയില്ല"

സൊര്‍ണ്ണ പല്ലുപോലെ, വല്ല പ്രതേക അടയാളങ്ങളും പിന്നില്‍ വിട്ടേച്ചിട്ടില്ലാത്ത, കത്തി കരിഞ്ഞ മ്ര്ത ശരീരങ്ങള്‍ തിരിച്ചറിയുക എന്നത് വളരെ പ്രയാസകരമാണ്. ബന്ധുക്കളുടെ എന്തെങ്കിലും റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നാലും DNA താരതമ്യത്തിലൂടെ ആളെ മനസ്സിലാക്കാമായിരുന്നു. ലക്കാനിയിലെ അഗ്നിബാധയേറ്റ തൊഴിലാളികളില്‍ ഒരാള്‍ക്ക്‌ പോലും സൊര്‍ണ്ണ പല്ലുകളില്ല. അവരില്‍ ഒരുപാട് പേര്‍ കരാര്‍ ജോലിക്കാരാകയാല്‍ ഒരാള്‍ക്ക്‌ പോലും അവരുടെ ബന്ധുക്കളെ കുറിച്ച് ഒരറിവുമില്ല. ഒരടയാളവും അവശേഷിപ്പിക്കാതെ അവര്‍ കത്തികരിഞ്ഞ് ചാമ്പലായി.
                                  
2012 ജൂലൈ 12ന് ,മനേസര്‍ പ്ലാന്‍റില്‍ സ്തിഥി ചെയ്യുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റ്.ലെ തൊഴിലാളികള്‍ തലേ ദിവസം (19 ജൂലൈ 2012) വൈകുന്നേരം ലഹള  നടത്തി എന്നാരോപിക്കപെടുന്ന സ്ഥലത്തുനിന്നും കരിഞ്ഞ നിലയില്‍ കണ്ടെടുത്ത മൃദദേഹം മാരുതി സുസുക്കി മനേസര്‍ പ്ലാന്‍റിലെ മാനവ വിഭവ വിഭാഗത്തി (Human Resources department) ന്‍റെ മാനേജര്‍ അവിനേഷ് കുമാര്‍ ദേവ് ആണെന്ന് തിരിച്ചറിഞ്ഞു. അദ്ധേഹത്തിനു സൊര്‍ണ്ണ പല്ലുകളുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുമായുള്ള DNA പരിശോധനയിലൂടെ നടത്തിയ താരതമ്മ്യം ഇത് സ്ഥിതീകരിച്ചിട്ടുണ്ട്. മരണപെട്ട ഇദ്ദേഹത്തിന്‍റെ അടയാളങ്ങള്‍ സ്ഥിരീകരിക്കുന്ന സമയത്ത് കുടുംബം അനുഭവിച്ച വേദനകള്‍ വിവരണാധീതമാണ് .ഇപ്പോള്‍ ഒന്ന് സങ്കല്‍പ്പിക്കുക, ലക്കാനി ഷൂസ് ഫാക്ടറിയില്‍ കത്തിച്ചാരമായി എന്നേക്കുമായി മറഞ്ഞുപോയ തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് എത്രമാത്രം വേദനയുണ്ടെന്ന് .

മനേസറിലെ ദേവിന്‍റെ ദാരുണ മരണത്തിനു പിന്നിലുള്ള കാരണങ്ങളെ കുറിച്ച് ഒരുപാട് (പോസ്റ്റുകള്‍))) എഴുത്തുകള്‍ കാഫിലയിലൂടെ പോയിട്ടുണ്ട്.മാരുതി സുസുക്കി എമ്പ്ലോയീ യൂണിയ (Maruti Suzuki Employees Union) ല്‍ നിന്നും അനുമേഷ് യാദവ്, ആദിത്യ നിഗം എന്നിവരില്‍ നിന്നും നമുക്ക് അതിഥി പോസ്റ്റുകളുമുണ്ട്. കാഫിലൈറ്റ്‌ (Kafilaite) അമാന്‍ സീതി The Hinduവില്‍ എഴുതിയിട്ട്മുണ്ട്. ഈ ഓരോന്നും മുള്ളു നിറഞ്ഞതും കൈകാര്യം ചെയ്യാന്‍ പ്രയാസകരമായതുമായ ഈ പ്രശനതെക്കുറിച്ചു ചിന്തിക്കുന്നതില്‍ വളരെ സഹായകരമായിട്ടുണ്ട്. സാമ്പത്തിക താല്‍പര്യങ്ങളില്‍, അവര്‍ മുന്‍പേ പറഞ്ഞത് ആവര്തിക്കുന്നതിനപ്പുരം, എന്‍റെ പ്രതേക ശ്രദ്ധ മരണത്തെ കുറിച്ചും അതിന്‍റെ അര്‍ത്ഥതലങ്ങളെ കുറിച്ചുമാണ്, പ്രതേകിച്ചും ഒരു വ്യവസായ ശാലക്കുള്ളിലോ അല്ലെങ്കില്‍ വ്യവസായശാല കേന്ധ്രീക്ര്ധ്മായോ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍........

കുറ്റ പെടുത്തേണ്ടതും നിര്‍ഭഗ്യഗരവുമായ അവാനിഷ് കുമാര്‍ ദേവിന്‍റെ മരണം സ്ഥിരീകരിച്ചത് മുതല്‍, ഉത്തരേന്ത്യന്‍ വ്യവസായങ്ങളുടെ ഹിര്‍ദ്യ ഭാഗമായ ഹരിയാനയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗ്ഗ സങ്കട്ടനങ്ങള്‍  വളരെ ദുഃഖബന്ധുരമായ ആപത്തുകളാണ്. ഒരു ഫാക്ടറിയിലെ മാനേജരെ കൊല്ലുക എന്നത് വലിയ കൊടിയ പാപമായി കരുതുന്ന ആളുകളില്‍ നിന്നും നിര്ഗ്ഗളിക്കുന്ന വെറുപ്പിന്‍റെ സുനാമി തിരകള്‍ക്ക് ഞങ്ങള്‍ സാക്ഷികളായിട്ടുണ്ട്.ഖേദകരമായ, ചിലപ്പോള്‍ അങ്ങേയറ്റം ഭയാനകമായ ദുരന്തങ്ങള്‍ (ദേവിന്‍റെ കൊലപാതകം അദ്ധേഹത്തിന്‍റെ കുടുംബക്കാര്‍ക്കും സുഹ്രത്തുക്കള്‍ക്കും അങ്ങേയറ്റം അഗാധമായ ദുരന്തമാണെന്നതില്‍ ഒരു സംശയവുമില്ല) വളരെ വലിയ തോതില്‍ വ്യക്തിതലങ്ങള്‍ങ്ങള്‍ക്കുമപ്പുറം ചില പ്രതേക അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഉപകരണമാകാരുണ്

ഒരു ഫാക്ടറി അഗ്നിബാദയേല്‍ക്കുമ്പോള്‍ അതിനുള്ളില്‍ കുടുങ്ങിയവരെ അത് കരിച്ചു കളയുന്നത് ഇവര്‍ ആരാരോക്കെ എന്ന് പരികണിക്കാതെയാണ്. ഇപ്രകാരം തന്നെയാണ്, പുക കാരണമായുള്ള ശോസം മുട്ടല്‍, അത് ശോസകൊശങ്ങളെ ബാധിക്കുന്നത് ഇത് മാനേജരുടെതാണ് അല്ലെങ്കില്‍ ഇത് ഒരു തൊഴിലാളിയുടെതാണ് എന്ന് നോക്കിയല്ല. അഗ്നി ആഘാതങ്ങളുടെ ഫലങ്ങള്‍ ഒരു പോലെയായിരിക്കെ, ഇവിടെ ഉണ്ടായിട്ടുള്ള രണ്ടു തീപിടുത്തങ്ങളുടെയും അനന്തരഫലങ്ങള്‍ വിത്യസ്തമാകുന്നതെങ്ങനെ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സൊവസതിക്ക് ചില അക്രമികള്‍ തീവെച്ചത് നിമിത്തം കത്തി കരിഞ്ഞ ഒരിരക്ക് ഒരു ഫാക്ടറി നടത്തിപ്പുക്കാരുടെ മനപ്പൂര്‍വമായ അവഗണനയാല്‍ വെന്തു വണ്ണീറായ അനേകം ഇരകളേക്കാള്‍ എന്ത് വലിയ സവിശേഷതയാണ് ഇത്ര വിലപിക്കാന്‍ മാത്രം കാണുന്നത്. മാനേസറിലുണ്ടായ ഒരു തീപിടുത്തത്തെ കുറിച്ച് നമ്മള്‍ ഈയടുത്ത നാളുകളായി ഒരു പാട് കേട്ടിട്ടുണ്ട്. എന്നാല്‍ എന്ത് കൊണ്ട് നമ്മള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങങ്ങള്‍ മുമ്പ് ഫരീദാബാദില്‍ സംഭവിച്ച അഗ്നിബാദയെ കുറിച്ച് നന്നേ കുറച്ചു കേള്‍ക്കുന്നു?

ഞാന്‍ മുമ്പ് എഴുതിയ പോലെ മാനേസറില്‍ സ്ഥിതി ചെയ്യുന്ന മാരുതി സുസുക്കി കമ്പനിയിലെ 91 ജോലിക്കാരെ കോടതി കസ്റ്റടിയിലെടുക്കുകയും പിന്നീട് ഭോണ്ട്സി ജൈലിലേക്കഴക്കുകയും ചെയ്തു. ഹരിയാന പോലീസ് പേരറിയാത്ത മറ്റൊരഞ്ഞൂര് പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുമുണ്ട്. 

ന്യായാധിപ, നിയമ ചട്ടങ്ങളില്‍ നിന്നെല്ലാം പതിവില്ലാത്ത വിധം തെന്നിമാറി ഈ ജോലിക്കാരെയെല്ലാം കോടതി കസ്റ്റടിയില്‍ പോലീസ് സ്റ്റേഷനിലേക്കഴക്കാനുള്ള വിധി പ്രസ്താവിച്ചു.കുറ്റാരോപിതര്‍ എതൊരര്‍തത്തിലും കോടതിക്ക് മുമ്പാകെ ഹാജരാക്കപെടണമെന്നുള്ളതാണ് പ്രസ്താവ്യം, അപ്രകാരം പ്രതികള്‍ക്ക് തങ്ങളുടെ വാദഗതികള്‍ ഭയമോ ബാലാല്‍ക്കാരമോ കൂടാതെ കോടതിക്ക് മുമ്പാകെ രേഖപെടുത്താം . അതിലൂടെ ജഡ്ജിക്ക് കുറ്റകിര്‍ത്യത്തെ കുറിച്ച ശരിയായ ഒരു പ്രാഥമിക വീക്ഷണം രൂപപെടുതാനും കഴിയുന്നു. മാരുതി സുസുക്കിയെ പോലെ ഒരു വലിയ കമ്പനിയിലെ, അവിടത്തെ ഒരു മാനേജര്‍ കൊല്ലപെട്ടത്‌ മുതല്‍ പോലീസും കോടതിയും (എന്തിനു)ഹരിയാന ഗവര്ന്മേന്റ്റ് പോലും സാധാരണ നിയമ ചട്ടങ്ങളെ ഒരിടത്തേക്ക് മാറ്റിവെക്കാനുള്ള അസുലഭ സന്ദര്‍ഭമായാണിതിനെ കാണുന്നത്. കേന്ദ്രത്തിലേയും ഹരിയാനയിലേയും മന്ത്രിമാര്‍ പ്രസ്താവനകളിറക്കി. പ്രധാനമന്ത്രി കസേരയിലേക്ക് കണ്ണും നട്ടിരിക്കുന്ന നരേന്ദ്ര മോഡി ജപ്പാനിലേക്ക് കുതിക്കുകയും സുസുക്കി കോര്‍പ്പറെഷനെ തന്നോടൊപ്പം അത്താഴത്തിനു ക്ഷണിക്കുകയും ചെയ്തു. ലേഖനമെഴുത്തുകാര്‍ പുതിയ പദങ്ങള്ക്കായി തങ്ങളുടെ പേനകള്‍ സജ്ജീകരിച്ചു. വ്യവസായ മേലാളന്മാര്‍ കരുണയില്ലാത്ത നടപടികളെടുത്തു. വ്യാവസായിക തൊഴിലാളി വര്‍ഗ്ഗത്തോടുള്ള തങ്ങളുടെ പുച്ഛം കാരണം മാവോവാദികള്‍ പ്രസിദ്ധരെങ്കിലും, ഈ ഒരു സംഭവത്തില്‍ അഭ്യാന്തര മന്ത്രാലയം മാവോഇസ്റ്റുകളുടെ പങ്കിനെകുറിച്ച് സൂചന നല്‍കിയിട്ടുണ്ട്.വലതു പക്ഷ ബ്ലോഗ്ഗെര്‍മാരും ടെലിവിഷന്‍ (commentators) അവതാരകന്മാരും തൊഴിലാളികള്‍ക്കെതിരെ തങ്ങളുടെ നല്ലോണം വേരുറച്ച വെറുപ്പിന്‍റെ ചെപ്പ് തുറന്നുവിടാനുള്ള വന്നുപെട്ട അവസരമായാനിതിനെ കണ്ടത്. വിഷയീഭവിച്ച ഓരോരുത്തരും തൊഴില്‍ നിയമങ്ങളുടെ ഓരോ തുണ്ട് ആവിശ്യാമായി തോന്നിച്ചു. 

ഇതിനിടയില്‍, പ്രതികള്‍ക്കുവേണ്ടി ഹാജരായ വക്കീല്‍ ഇന്നലെ എന്നെ വിളിക്കുകയും സംഭവത്തിന്‍റെ പേരില്‍ പിടിച്ചു കൊണ്ടുപോയി ഭോണ്ട്സി ജയിലില്‍ അടച്ച ചെറുപ്പക്കാരായ നിരവധി തൊഴിലാളികള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. അവര്‍ ആ സമയം ഫാക്ടറിയില്‍ പോലുമുണ്ടായിരുന്നില്ല, കാരണം അവരുടെ 'ഷിഫ്റ്റ്‌' തുടങ്ങാനിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. സമയവും (presence) സ്ഥലതുണ്ടാകളും സാദാരണ ഒരു ക്രിമിനല്‍ വിധിന്യായത്തില്‍ വളരെ നിര്‍ണ്ണായകമാണെന്നിരിക്കെ അതിവിചിത്രമായ ഈ ഒരു കേസില്‍ ഇത് വളരെ ചെറുതും ആവിശ്യമില്ലതതുമായ വിവരങ്ങളായിരുന്നു. ഈ ചെറുപ്പക്കാരായ തെണ്ണൂറ്റിയൊന്നു (91) ജോലിക്കാര്‍ക്ക് ജയിലില്‍ എന്ത് സാഹചര്യമായിരുന്നു! ഹരിയാന പോലീസ് നിങ്ങള്‍ ഈ ദുരന്തത്തില്‍ പന്കുകൊണ്ടിട്ടുണ്ടെന്നു അവരെ മനസ്സിലാക്കി കൊണ്ടിരിക്കുന്നു, അപ്രകാരം ഈ മഹത്തായ ദേശത്തിലെ കോപംപൂണ്ടിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കും, വ്യവസായ മുതലാളിമാര്‍ക്കും, ലേഖനമെഴുത്തുകാര്‍ക്കും തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കാനുള്ള സമയം കിട്ടികൊണ്ടിരിക്കും. ഒരു പക്ഷെ, ഈയടുത്ത് ഛത്തീസ്ഗഡില്‍ കണ്ട, മരിച്ച കുട്ടികള്‍ക്കിടയില്‍ ഒളിച്ചിരുന്നുള്ള മാവോഇസ്റ്റുകളുടെ അതെ (spirit) സ്പിരിറ്റോടു കൂടിരണ്ടോ മൂന്നോ ചുറു ചുറുക്കുള്ള യുവാക്കളെ അഭ്യാന്തര മന്ത്രാലയം ഇവര്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ടെന്നുവരാം. 

ഹരിയാന പോലീസ് മാനേസറിന്‍റെ ചുറ്റിപറ്റിയുള്ള പ്രദേശങ്ങളും അകന്ന പ്രദേശങ്ങളും വളരെ ജാഗവത്തായി, സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. മാന്യമായ കുറ്റന്നോഷണത്തിലൂടെ ഹരിയാന പോലീസ് ഇതുവരെ പെരെടുതിട്ടില്ല. ഇവര്‍ ഇപ്പോള്‍ ജ്ഹാജ്ജ്ഹരിലും രോഹ്ടകിലും മാനേസറിന്‍റെ ചുറ്റുവട്ടങ്ങളിലുമുള്ള വാടക മുറികള്‍ തേടിയാണ് പോയി കൊണ്ടിരിക്കുന്നത്, അവിടെയാണ് തൊഴിലാളികള്‍ (ഇവരില്‍ അധിക പേരും കുടിയേറിപാര്‍പ്പുകാരാണ്) താമസിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ക്ക് കഴിയുന്ന എല്ലാവരെയും അവര്‍ ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു. വീടുകള്‍ തോറും കയറിയിറങ്ങി താന്താങ്ങളുടെ മക്കളെ ഉടന്‍തന്നെ ഉപേക്ഷിക്കാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നു,അല്ലാത്ത പക്ഷം മുഴുവന്‍ ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.ഇനി അവരങ്ങനെ ചെയ്യാതിരിക്കെ പോലീസെ സോഷ്ട്ടപ്രകാരം അവരുടെ മക്കളെ കുടിഴൊയിപ്പിച്ചാല്‍ പോലീസിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയുമില്ല. 

Special Note:

(വായനക്കാരുടെ പ്രതേക ശ്രദ്ധക്ക്: 'ഈ വിവര്‍ത്തനം പൂര്‍ണ്ണമല്ല...ഉടന്‍ ഇത് മുഴുവന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുക) 
-മുജി കൊട്ട പറമ്പന്‍